Nov 15, 2010

വിത്തുകള്‍ പറയാനിരുന്നത്


മനസ്സിന്റെ വാചാലതയില്‍
മണ്കുടത്തിന്റെ മണത്തിനുമിടയില്‍
വിഭ്രമായ ഏതോ മണ്ചാലുകള്‍..
ഇതിനുമപ്പുറമായിരുന്നത്രെ,
അവര്മണ്പീലികള്തീര്ത്തത്.....

ഓട്ടകള്വീണത് എന്റെ
ശിരസിലായിരുന്നുവോ ?
സിരകളിലൂടെ ഇരച്ച് കയറിയത്
രക്തമായിരുന്നുവോ ?
എന്നിട്ടും ഞാന്ചിരിച്ചു.

ആകാശം കാണാത്ത പീലികള്‍
ഒന്നിച്ച് ചിരിച്ചപ്പോഴും,
വേഴാമ്പലുകള്കരഞ്ഞപ്പോഴും,
വിത്ത് വീണ് മുളച്ചത്
ഒരു മണ്കൂനയിലായിരുന്നുവെത്രെ.

മണ്ണിന്റെ ഗന്ധമറിഞ്ഞവര്‍
എതിര്ത്തു....
മുളയ്ക്കാത്ത വിത്തുകള്‍
അവനെ നോക്കിച്ചിരിച്ചു...
ഒരായിരം വിത്തുകളുമായ്
അവന്കാത്തിരുന്നു...
ഒരു മഴയ്ക്കായി.....


(12.9.2000)

0 comments:

Post a Comment