Nov 15, 2010

നീ


അകത്ത് മഴ!
പുറത്തും.
പ്രണയത്തിന്റെ
പുറന്തോടില്‍
സ്വന്തമെന്ന
പുഴുവരിച്ചു..

കാണാത്ത,
ശബ്ദത്തില്‍
അവന്‍
അവളെ കണ്ടു.
വീണ്ടും.

ഒലിച്ചിറങ്ങിയ
സ്നേഹനീര്ച്ചാലുകളില്‍
കാലത്തിന്റെ
ബരാലുകള്!
ചിലപ്പോഴൊക്കെ
ചെറുമത്സ്യങ്ങള്‍!

നീണ്ട പത്താണ്ടുകള്‍
വിധി ചവച്ചുതുപ്പിയ
അവശിഷ്ടമായി
അവന്‍.
അവള്വീണ്ടും
കണ്ടെത്തി..
അവന് നേര്ത്ത
ഉപ്പുരസമുണ്ടെന്ന് !

(19.09.2010)

0 comments:

Post a Comment