ദേശാടനക്കിളികള്‍ കരയാറുണ്ട്....
ദേശാടനക്കിളികളുടെ മനസ്സ് പലപ്പോഴും ദേശാടനം ചെയ്യാറുണ്ടത്രെ. ശരീരത്തേക്കാള്‍ മുമ്പേ. സ്വഗൃഹം അസ്വസ്ഥമാവുമ്പോള്‍. സാഹചര്യങ്ങള്‍ അസഹനീയതകൊണ്ട് മൂടുമ്പോള്‍. അവ മുന്പേ പറക്കുന്ന പക്ഷികളാവുന്നു. നല്ലതീരം തേടി! പിന്നീട് ശരീരവും.അന്ധകാരം ആധികാരികമായി മുന്നേറിയ സവിശേഷതകളില്ലാത്തൊരു വൈകുന്നേരം. തീരത്തോട് ചേര്‍ന്ന് കാമുകനായി ചാഞ്ഞ കടലിന്റെ ഹൃദയമിടിപ്പുകള് തിരകളായി. ഇടയ്ക്കെപ്പോഴോ അവന്റെ കൈകള്‍ അനിയന്ത്രിത മൃദുലതയില് ഇരച്ചു കയറി. ആശ്വാസമായി ഊര്ന്നിറങ്ങി.
മിതമായ തിരക്കില്‍ ഒറ്റപ്പെട്ട്, ദൂരെ കടല വില്ക്കുന്ന ചെറുക്കനെ വീക്ഷിച്ച് ലക്ഷ്മണ് പൂഴിയില്‍ ചരിഞ്ഞു കിടന്നു. അവിടെയും ഇവിടെയും കൂണുപോലെ യുവമിഥുനങ്ങള്‍. ചിലര്‍ ഭയന്ന് പരസ്പരം സെന്റീമീറ്ററുകളുടെയും മീറ്ററുകളുടെയും ദൂരം അളന്നിരുന്നു. മറ്റുള്ളവര്‍ വളരെ സ്വതന്ത്രരായി. അസൂയയുടെ മെഴുക്കുപുരട്ടിയ ദൃഷ്ടികള് അവരെ പലഭാഗത്തു നിന്നും വന്നു തലോടി. കൂട്ടത്തില് ലക്ഷ്മണിന്റെയും.`അഞ്ചുവയസ്സുള്ള ചെക്കന്റെ തന്ത. അടുത്തയാള്‍ അണ്ടര്‍ പ്രൊഡക്ഷന്‍. എന്നിട്ടും നിന്റെ ആര്ത്തി തീര്ന്നില്ലെ ?'പിറകില് നിന്നുള്ള ശബ്ദമായതിനാലും മുന്പരിചയമുള്ളതിനാലും ഇപ്പോള് വരുമെന്ന പ്രതീക്ഷയുള്ളതിനാലും ദൃഷ്ടിയെടുക്കാതെ , സുഹൃത്തും അവിവാഹിതനുമായ വെങ്കിടേഷിന്റെ മൂര്ച്ഛയേറിയ പ്രയോഗത്തിന് ലക്ഷ്മണ് കാര്യമായൊന്നും പ്രതികരിച്ചില്ല.`ഭാര്യ പ്രസവിക്കാന്‍ പോവുമ്പോള്‍ എല്ലാ ഭര്ത്താക്കന്മാര്ക്കും തോന്നുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോള് ശരിയാണെന്നും തോന്നുന്നു' ലക്ഷ്മണ് ന്യായീകരണങ്ങളില്‍ കീഴടങ്ങാനുള്ള വിഫല ശ്രമം നടത്തി.`അതെയതെ, ഈയിടെ നടക്കപ്പെട്ട പീഡനങ്ങള്‍ സിംഹഭാഗവും ചെയ്തത് വിവാഹിതരാണെന്നാണ് അറിവ്. ഞങ്ങള്‍ ചെറുപ്പക്കാര്‍ എത്രയോ ഭേദപ്പെട്ടവര്' വെങ്കിടേഷ് വിടാനുള്ള ഭാവമല്ലായിരുന്നു.`അല്ലെങ്കിലും പൊതുവെ നമ്മുക്ക് എന്തും ഒളിച്ചു ചെയ്യാന്‍ ഒരു രസമാ. ആം ഐ. റൈറ്റ് ?'- ലക്ഷ്മണ് കുലുങ്ങിച്ചിരിച്ചു. ചിരിച്ചപ്പോള്‍ സര്ക്കാരാപ്പീസിലെ കസേരയില്‍ കുറച്ചു ജോലിയും ബാക്കി ഉറക്കവും നല്കി പരിപോഷിപ്പിച്ച വയര് ഇടുങ്ങിയ ഷര്‍ട്ടിനുള്ളില്‍ കിടന്നു വീര്പ്പുമുട്ടി.
`എവിടെ കക്ഷി ? കൃത്യസമയത്ത് വരാമെന്ന് പറഞ്ഞിട്ട്. ഒരു വിവരവുമില്ലല്ലോ. അവസാനത്തെ ടേപ്പും വാര്ത്താ സെക്ഷനിലെത്തിച്ചാവും ഇനി അവള് വരിക'ലക്ഷ്മണ് കണ്ണുകള്‍ ദൂരെ എറിഞ്ഞു. അങ്ങകലെ ഉപ്പിച്ച തൂണുകളുമായി ജീര്ണ്ണിച്ച കടല്പ്പാലം. കടല്‍ വിഴുങ്ങാത്തവ ദുരന്തസ്മരണയായി മരണവും കാത്ത്് കൈമോശം വന്ന ജീവിതംപോലെ അത്.`അണ്ണാ..കടലൈ...കടലൈ'വെങ്കിടേഷ് മുകളിലെ പോക്കറ്റില്‍ നിന്നും മൊബൈല്‍ പുറത്തെടുത്തുവെച്ച് തിരഞ്ഞു.`അണ്ണാ...എന്നയിത് മോട്ടറോളായാ..രൊമ്പ മോസം സെറ്റ്. ഇന്ത പാര്. ജോണിഎറിക്സണ്‍. എന്ന ശബ്ദം..എന്ന പോട്ടം..' അവന് ആവേശം കൊണ്ടു.
അഴുക്കുപുരണ്ട ഉള്ളം കയ്യില്‍ മൊബൈല്‍ഫോണ്‍ കിടന്ന് പ്രകാശം പരത്തി.ആറു രൂപ നല്കി മൂന്നു പാക്കറ്റ് കടലവാങ്ങിക്കുമ്പോഴും വെങ്കിടേഷിന് ആശ്ചര്യം പിന്മാറിയില്ല. കാലാനുസൃതമായ മാറ്റം മുറ്റിനിന്ന ആ കൊച്ചുപയ്യന്റെ മുഖത്തുനിന്നും ആശ്ചര്യത്തിന്റെയും പകപ്പിന്റെയും കണ്ണുകളെടുക്കാതെ വെങ്കിടേഷ് തന്റെ പഴയ മൊബൈല്‍ തെല്ലു മനഃസ്താപത്തോടെ കീശയിലിട്ടു.`ഇതില് പടമെടുക്കാന്‍..'`പടാമാ.എന്ന റൊമ്പ അളഗാന പടം. ഇന്തപാര് '. അവന് കൊട്ടയ്ക്കകത്തെ സെറ്റിലെ ബട്ടണമര്ത്തി. അശ്ളീലചിത്രത്തിന്റെ പോസ്റ്റര്പോലെ കുറച്ചെണ്ണം മിന്നിമാഞ്ഞു. വെങ്കിടേഷിന്റെ മുഖം ചുളിഞ്ഞു. ലക്ഷ്മണ് പകച്ചു. ഭാവവ്യത്യാസമില്ലാതെ പയ്യന് മൊബൈല്‍ വീണ്ടും വീണ്ടും ഞെക്കി. `ഇന്ത പടഗളെല്ലാം ബീച്ചിലെതാന്‍. എല്ലാമെ ലൈവ് ഫോട്ടോസ്. എന്ന ജൂമിങ്'കൂടുതല് സമയം അനുവദിക്കുകയാല്‍ അവന് സഭ്യതയില്‍ നിന്നും പറന്ന് മറ്റെവിടെയെങ്കിലും ചേക്കേറുമെന്ന ഭയത്താല്‍ അവര്‍ അവനെ ഓടിച്ചുവിട്ടു. പോവുന്നമുറയ്ക്ക് തമിഴിലെ ഏറ്റവും മുന്തിയ നാറുന്ന തെറി വലിച്ചെറിയാനും അവന് മറന്നില്ല.
`വേണ്ടീരുന്നില്ല ' വെങ്കിടേഷിന്റെ അസ്വസ്ഥതകള്‍ക്കിടയില്‍ എപ്പോഴോ ലക്ഷ്മണ് നിശ്ശബ്ദനായി. അവര്ക്കിടയില് മൗനം ഇടിഞ്ഞു വീണു.`എടൊ തനിക്ക് ഇതേക്കുറിച്ച് എഴുതാനാവുമല്ലൊ. ഒരു പത്രപ്രവര്ത്തകന് ഇതിന്റെയെങ്കിലും സ്വാതന്ത്ര്യമുണ്ടെന്ന് കരുതുന്നു'`ഒക്കെ വെറുതെ. ജേര്ണലിസം ഇസ് ഇഞ്ചൂറിയസ് ടു ഹെല്ത്ത് 'വെങ്കിടേഷ് ലക്ഷ്മണിന്റെ വാക്കുകള്‍ മുറിച്ചു.`എന്താണാവോ രണ്ടുപേരും ഇന്ന് പ്രത്യേക മൂഡിലാണല്ലൊ. ഈ വിവാഹിതക്ക് കടന്നുവരാമോ ?' മധുരശബ്ദത്തോടെ വാണിവിവേകിന്റെ രംഗപ്രവേശനം.
`എവിടായിരുന്നു ഇത്രനേരം ?' ലക്ഷ്മണ് കടലപാക്കറ്റ് നല്‍കികൊണ്ട് ചോദിച്ചു. `തനിക്ക് വേണ്ടി വാങ്ങിച്ചതാ. എന്റേതു കഴിഞ്ഞപ്പോഞാന് പയ്യെ കൈവെച്ചു' ലക്ഷ്മണ് ഊറിചിരിച്ചു. `അല്ലെങ്കിലും ആണുങ്ങള് ഇങ്ങനെയാ..അപ്പോള്‍ ഉള്ളത് മാത്രം. ഒരര്‍ത്ഥത്തില്‍ സെല്‍ഫിഷ്'`നീ മറ്റെന്തോ അര്ത്ഥം വെച്ച് സംസാരിക്കുന്നതുപോലെ'വെങ്കിടേഷിന് സംശയം.`ഞാന് കുറച്ചു ജനറലൈസ് ചെയ്തു എന്നേ ഉള്ളൂ. എടാ വെങ്കി, ഇതാവാം ആണിന്റെയും പെണ്ണിന്റെയും ചിന്തകളുടെ അന്തരം. ആണ് ചിന്തിക്കുന്നത് ഒന്ന്, പെണ്ണ് ചിന്തിക്കുന്നത് മറ്റൊന്ന്. ഈചങ്ങാതി വല്ലാത്തൊരു സാധനമാ അല്ലെ ?'`ആര് ? ലക്ഷ്മണിന് സംശയം. വെങ്കിയുടെ മുഖത്തും അത് പ്രതിഫലിച്ചു.
`ദൈവം'വാണി ചെറുതായി ഒന്നു ചിരിച്ചു. അവരും.`എന്തായി തന്റെ സംപ്രേക്ഷണം ? എല്ലാം ടേപ്പും കൊടുത്തിട്ടാണോ വന്നത്..അല്ലെങ്കില്‍ ഇനിയിപ്പൊ വിളി തുടങ്ങുമോ...?'ലക്ഷ്മണ് എഴുന്നേറ്റുകൊണ്ട് ചോദിച്ചു.`ആകാശവാണിയില് നിന്നും എന്തായാലും വിളിക്കില്ല. പക്ഷേ...മൂന്നു തവണ വിവേകേട്ടന് വിളിച്ചു. മൂപ്പര് നാലുമണിക്ക് സ്കൂള്‍ വിട്ട് വന്നാ പിന്നെ വിളി തുടങ്ങി. സംശയാ..... രോഗം മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് വിളിയുടെ എണ്ണവും കൂടും. എ യൂഷ്വല്‍ പ്രൊസീജര്‍. മൊബൈലായതുകൊണ്ട് എപ്പോ വിളിച്ചാലും ഞാന് സ്റ്റുഡിയോവിലാന്നു പറയും' വാണി നിറുത്തി.
`എപ്പോഴും എങ്ങനെയും കളവുപറയാനുള്ള ഉപകരണം. അല്ലെ..? 'വെങ്കിടേഷിന്റെ ചോദ്യം മറ്റു രണ്ടു വിവാഹിതരും ചിരിയാല്‍ സ്വീകരിച്ചു.`സാറിന് വീട്ടിലെത്തിയാല്‍ ഇന്ന് ക്വസ്റ്റന്‍ എയര്‍ പൂരിപ്പിക്കേണ്ടി വരുമല്ലൊ..അല്ലെ...?'വാണി ഒരു താക്കീതെന്നപോലെ വരാനിരിക്കുന്ന ഭവിഷ്യത്തിനെക്കുറിച്ച് ലക്ഷ്മണിനെ ഓര്മ്മിപ്പിച്ചു.`വൈകുന്നേരങ്ങളിലെ ഈ കുറച്ചു സമയംമാത്രമാണ് എനിക്ക് ഏക ആശ്വാസം. ചെറിയ ഇടവേളകളിലെ വലിയ സൗഹൃദം, ഷെയറിങ്. വൈകുന്നേരം ചെല്ലുമ്പോള്‍ ഒരു നുണ. ബൈക്കിന്റെ ടയര്‍ പങ്ചറായി, ട്രാഫിക്ബേ്ളാക്ക്, എക്സിബിഷന്‍..ഇനി അതൊന്നുമില്ലെങ്കില്‍ ഒരു പഴയ സുഹൃത്തിനെ കണ്ട കഥ. കാര്യം വെരി സിമ്പിള്‍...'ലക്ഷ്മണ് ദൂരേക്ക് നോക്കി നടക്കുവാന് തുടങ്ങി.`എന്തായി വെങ്കി നിന്റെ കല്യാണം ?'വാണിയുടെ ചോദ്യത്തിന് വെങ്കിടേഷ് മൗനം ഉത്തരമായി നല്കി.`ദാമ്പത്യമെന്നാല്‍ ഒരു അഡ്ജസ്റ്റുമെന്റാണ്.
ശരിയല്ലെ വാണി ? ലക്ഷ്മണിന്റെ ചോദ്യം വാണിയില് മ്ളാനത പടര്ത്തി.`ഒരുതരം കീഴടങ്ങല്‍. ചിലപ്പോഴൊക്കെ തോന്നാറുണ്ട് സ്ത്രീയുടെ ജന്മം ഒരു ഉപകരണം മാത്രമാണെന്ന് 'വാണി കൂടുതല് സെന്റിമെന്റല്‍ ആയതുപോലെ വെങ്കിടേഷിന് തോന്നി.`വണ്ടര്‍ ഇന്‍സ്ട്രുമെന്റ് ഫോര്‍ എന്ജോയ്മെന്റ് എന്ന് ഞങ്ങളില്‍ ചിലര്‍ പറഞ്ഞു ചിരിക്കാറുണ്ട്. മലയാളത്തില് ഭയങ്കര രാക്ഷസിയെന്നും 'വെങ്കിടേഷ് ക്രൂരമായി ചിരിച്ചു.`സ്റ്റുപ്പിഡ്സ് ! `വെരി ഇമ്പോര്‍ട്ടന്റ് ഫോര്‍ എവരിവണ്' എന്നും മലയാളത്തില് `ഭൂമിയുടെ രക്ഷകി' എന്നും ഞാന് തിരുത്തിയാലോ ?'വാണിയുടെ മുഖം ചുവന്നു തുടുത്തു. സ്ത്രീപക്ഷവേദിയുടെ പ്രവര്ത്തക സജീവമായി. വേണ്ടീരുന്നില്ല എന്നര്‍ത്ഥത്തില്‍ ലക്ഷ്മണ് വെങ്കിടേഷിന്റെ മുഖത്തു നോക്കി. അവര്ക്കിടയില് അറിയാതെ മൗനം വീണ്ടും മഴക്കാറുപോലെ ഉരുണ്ടുകൂടി.
`ജീവിതത്തില് എല്ലാവരും ഇങ്ങനെയാ..കുറച്ചു കഴിയുമ്പോള്‍ എല്ലാം മടുക്കും. ജീവിത പങ്കാളിയെപ്പോലും'വാണി ആരോടെന്നില്ലാതെ.`വെറുപ്പുകള്‍ മടുപ്പുകളാവുമ്പോള് ജീവിതം യാന്ത്രികമാവുന്നു. പിന്നീട് കിടപ്പറയില്‍ പോലും ആര്ക്കോവേണ്ടി..'ലക്ഷ്മണ് വാണിയോടൊപ്പം ചേര്ന്നു.`ഈ അവിവാഹിതനെ നിങ്ങള്‍ രണ്ടു വിവാഹിതര്‍ ചേര്‍ന്ന് നിരാശപ്പെടുത്തുന്നു'വെങ്കിടേഷ് അവരുടെ ചിന്താസരണികളെ മുറിച്ചു.`ഒരിക്കലുമല്ല. വിവാഹം ഒരു മേല്പ്പാലമാണ്. ബന്ധങ്ങളുടെ കല്‍ത്തൂണുകളില്‍ നിര്‍മ്മിക്കപ്പെട്ടവ.
ഒരിക്കലും അവ തുരുമ്പെടുക്കാതിരിക്കണം'ലക്ഷ്മണ് വെങ്കിടേഷിന്റെ ചുമലില്‍ കൈവെച്ചു. അയാളുടെ കണ്ണുകളില്‍ അവ്യക്തമായ കാഴ്ചപ്പാടിന്റെ പ്രകാശവലയം വെങ്കിടേഷ് കണ്ടു. അതിന്റെ പ്രഭാവലയത്തില്‍ അവന് അകപ്പെട്ടതുപോലെ.`പരിഗണന അതാണ് മുഖ്യം. പൊതുവെ നിങ്ങള്‍ ആണുങ്ങള് തരാത്തതും അതാണ്. അവര്ക്കാവാം. അവര്ക്കാവുമെങ്കില് എന്തുകൊണ്ട് ഞങ്ങള്‍ക്കുമായിക്കൂടാ..'വാണിയില് എന്തോ ആളി.
`നിങ്ങള്‍ക്ക് വ്യഭിചരിക്കാം. സ്ത്രീ വ്യഭിചരിച്ചാല് നിങ്ങള്‍ ഉപേക്ഷിക്കുന്നു. ആദ്യരാത്രിയുടെ ഇരുണ്ട യാമം വരെ സ്ത്രീക്കു മാത്രമല്ല കന്യാകാത്വം സൂക്ഷിക്കേണ്ടത്. അത് പുരുഷനുമാവാം. നിര്‍ഭാഗ്യവശാല്‍ നിങ്ങള്‍ക്ക് കന്യാചര്മ്മമില്ലാതായിപ്പോയി. അത് ഞങ്ങളുടെ നിര്ഭാഗ്യവും നിങ്ങുടെ ഭാഗ്യവും'വാണി പൂര്വ്വാധികം ശക്തിയോടെ ആഞ്ഞടിച്ചു. ലക്ഷ്മണ് കൂടുതല് ചിന്താധീനനായി. അവള് ഇനിയും വാചാലയാവുന്നതും എന്താണ് പറയുന്നതെന്ന് സങ്കല്പിക്കുവാന് പോലുമാവാതെ വെങ്കിടേഷ് ഇതികര്‍ത്തവ്യതാമൂഢനായി നടന്നു.
`നിങ്ങള്‍ക്ക് വ്യഭിചരിക്കാം. സ്ത്രീ വ്യഭിചരിച്ചാല് നിങ്ങള്‍ ഉപേക്ഷിക്കുന്നു. ആദ്യരാത്രിയുടെ ഇരുണ്ട യാമം വരെ സ്ത്രീക്കു മാത്രമല്ല കന്യാകാത്വം സൂക്ഷിക്കേണ്ടത്. അത് പുരുഷനുമാവാം. നിര്‍ഭാഗ്യവശാല്‍ നിങ്ങള്‍ക്ക് കന്യാചര്മ്മമില്ലാതായിപ്പോയി. അത് ഞങ്ങളുടെ നിര്ഭാഗ്യവും നിങ്ങുടെ ഭാഗ്യവും'വാണി പൂര്വ്വാധികം ശക്തിയോടെ ആഞ്ഞടിച്ചു. ലക്ഷ്മണ് കൂടുതല് ചിന്താധീനനായി. അവള് ഇനിയും വാചാലയാവുന്നതും എന്താണ് പറയുന്നതെന്ന് സങ്കല്പിക്കുവാന് പോലുമാവാതെ വെങ്കിടേഷ് ഇതികര്‍ത്തവ്യതാമൂഢനായി നടന്നു.
വാണിയുടെ ദൃഷ്ടിക്കുപോലും മൂര്ച്ഛയേറിയതുപോലെ.`വെങ്കീ..നീ ഒരു അവിവാഹിതനാണ്. വിവാഹിതനാകുവാന് പോകുന്നവന്‍. ഒരിക്കലും തീരാ പ്രാരബ്ധങ്ങള്‍ പേറാന്‍ ഞങ്ങളെപ്പോലെ വിധിക്കപ്പെട്ടവന്‍. എന്നു കരുതി നീ ഒരിക്കലും ഒരു സന്ന്യാസിയായിക്കൂടാ. നിന്റെ വിധി നീ നിര്ണ്ണയിക്കുക. ഞങ്ങള്‍ക്ക് പറ്റിയത് നിനക്ക് പറ്റാതിരിക്കാന്, ഞങ്ങള്‍ അറിയാത്തത് നീയറിയാന്‍, ഞങ്ങളിലെ അപൂര്ണ്ണത പൂര്‍ണ്ണതയിലേക്ക് എത്താന്‍..നീ..വിവാഹിതനാവുക..'അവര്ക്കിടയില് ശബ്ദമില്ലായ്മ വീര്പ്പുമുട്ടി. ചക്രവാളത്തിലെ സൂര്യന് അന്ധാളിപ്പ്. അവന് കടലിന്റെ ഗര്‍ഭപാത്രത്തിലേക്ക് പിന്‍വാങ്ങി. ബീച്ചിലെ ഇരുളില് അങ്ങിങ്ങ് തെരുവ് വിളക്കുകള്‍ തെളിഞ്ഞു. മുമ്പത്തേക്കാള്‍ ഏറെ ആളുകള് എത്തിത്തുടങ്ങി. വഴിയോരത്തെ തട്ടുകടയിലെ മുട്ടയും പട്ടാണിക്കടലയും ചേര്ത്തുള്ള റോസ്റ്റ് കഴിച്ചുകൊണ്ടിരിക്കെ വാണി തുടര്ന്ന് പറഞ്ഞു.`ഇപ്പോള് ഏഴു മണി. ഞാന് ഇപ്പോള് സ്റ്റുഡിയോവില്‍ നിന്ന് ഇറങ്ങിയതേ ഉള്ളൂ.
മിസ്റ്റര്‍ ലക്ഷ്മണ് താങ്കള്‍ ഏതു സുഹൃത്തിനെ എവിടെ എപ്പോഴാണ് കണ്ടത് ? ഉടനെ കാണാനിടയുള്ളതോ വിളിക്കാനിടയുള്ളതോ ആയ സുഹൃത്തിന്റെ പേരൊന്നും പറയാതിരിക്കാന്‍ ശ്രമിക്കുക. അവിവാഹിതനായ ചെറുപ്പക്കാരാ. നിനക്ക് ഇന്ന് പത്രമാഫീസില്‍ ജോലിയൊന്നുമില്ലെങ്കില്‍ ഇന്നത്തെ സായാഹ്നം ഈ കടലിനു കൊടുക്കുക. പരിമിതികളൊന്നുമില്ലാതെ അതിന്റെ അഗാധതയിലേക്ക് അലിയുക. ഒരു പറവയെപ്പോലെ ചിറകു വിരിച്ച് ദേശാടനം ചെയ്യുക. എന്നിട്ട് വിവാഹിതനാവാന്‍ കൂടുതല് കരുത്താര്‍ജ്ജിക്കുക. ഭീരുവിനെപ്പോലെയല്ലാതെ അഭിമാനിയെപ്പോലെ ജീവിക്കുക. അടുത്ത തവണ ഇനിയും കാണുന്നതുവരെ, ഈ ബന്ധം സൂക്ഷിക്കുക. ഒരു മുത്തുച്ചിപ്പിപോലെ. ഒരു നോവായി. അനുഭൂതിയായി '.ഒരു അവിവാഹിതനെ മറ്റൊരു വിവാഹിതന് ഏല്പിച്ച് അവള് പറന്നകന്നു. ഒരു ദേശാടനക്കിളിയെപ്പോലെ. ദേശാടനക്കിളികള്ക്ക് സ്വഗൃഹത്തില്‍ അസഹനീയാവസ്ഥ വരുമ്പോഴാണത്രെ അവര്‍ ദേശാടനം ചെയ്യാറുള്ളത്...!
0 comments:
Post a Comment